2011, നവംബർ 29, ചൊവ്വാഴ്ച


സാധുവാണങ്ങ്

സാധുവാണ,ങ്ങസാധുവല്ലല്ല യീ
ത്യാഗധന്യമാം ജീവിതം, പുത്രനില്‍-
നിന്നു താതനായ് മാറിയീ ദൈവിക-
 
സ്‌നേഹമെന്തെന്നറിഞ്ഞു ജീവിക്കവെ!

സാധുവാണങ്ങു, സാധനാ വീഥിയില്‍ 
'സാധു'വാം പടയാളിയുമെന്നറി-
ഞ്ഞര്‍ഥമെന്തു പൗരോഹിത്യമെന്നതി-
ന്നെന്നു കണ്ടെത്തുവാനലഞ്ഞീടവെ!

സാധുവാണങ്ങു യേശുവെപ്പോലെയീ
ലോകമാകെയലഞ്ഞിങ്ങു ദൈവിക
സ്‌നേഹമെന്തെന്നനുഭവിച്ചീടുവാന്‍
ഗാര്‍ഹികാനന്ദ വീഥിയിലെത്തവെ!

സാധുവാണങ്ങു, ദൈവികമാം പരി-
പാലനം സ്വന്ത ബുദ്ധിയാല്‍ ഭൂമിയില്‍
ശാസ്ത്ര വീഥിയില്‍ പ്രാര്‍ഥനാ പൂര്‍വകം
സഞ്ചരിക്കവെ എന്നറിഞ്ഞീടവെ!

എട്ടുപത്തിനോടെട്ടു ചേര്‍ന്നീടുമീ
വത്സരത്തിലെന്താശംസയേകണം?
എന്നുമീ സ്‌നേഹമങ്ങിങ്ങു നല്കിടും
മന്ദഹാസമായ് മാറട്ടെ ജീവിതം!

*സാധു ഇട്ടിയവിരായുടെ എണ്‍പത്തെട്ടാം പിറന്നാളിന് അദ്ദേഹത്തിനു സമര്‍പ്പിച്ച 'മംഗളാര്‍ഥന'

കിനാക്കുളിര്‍ സൌരഭം!!

കണ്ടുകണ്ടിങ്ങിരുന്നീടുകില്‍ മാത്രമേ
ഉണ്ടായ്‌ വരൂ മൌന സംഗീതസാന്ദ്രത!
ഉണ്ടുണ്ടുണര്‍വിന്റെ മൌനസ്മിതാര്‍ദ്രത-
യ്ക്കിണ്ടലകറ്റും കിനാക്കുളിര്‍ സൌരഭം!!



അഹമുണരുമ്പൊഴുമുള്ളിലുള്ള മന്ദ- 
സ്മിതമൊഴുകുന്നതിലാഴ്ന്നു മുങ്ങിടാമെ-
 
ന്നറിയുക,യാത്മലയത്തിലാണു കര്മ-
 
സ്മൃതികളലിഞ്ഞിവിടേകിടുന്നു മുക്തി!

എന്തെഴുതണം? നിന്റെ സാന്ധ്യസങ്കീര്ത്തന- 
സ്പന്ദമധുരാലസ്യ ലാസ്യലാവണ്യവും
 
മന്ദമനുരാഗലയ മാരുതഹൃദന്തത്തി-
 
ലെന്നുമുണരുന്ന സ്വപ്നാര്ദ്രതീര്ഥങ്ങളും
 
എന്നിലൊഴുകുമ്പോഴുഷസ്സന്ധ്യതന്മൗന
 
മന്ദസ്മിതംപോലെയാണല്ലൊ ജീവിതം!

പ്ലവഗബീജം

താരമാലകളണിഞ്ഞു പുഞ്ചിരിയി-
ലാത്മനിര്വൃതി പകര്ന്നിടും
നീ രഹസ്യമറിയുന്നവള്, പറയു-
കെന്റെ തൂലികയിലൂടെയീ 
വിശ്വവശ്യതയിലാണ്ടുമുങ്ങിടുകി-
 
ലെങ്ങുപോയിടുമഹന്തയെ,-
 
ന്നശ്വമല്ലിനിയുമിങ്ങു ഞാ; നൊഴുകി
 
നീങ്ങിടും പ്ലവഗബീജമാം!!
 
മിഴി നീ 
ഒഴുകുകയൊഴുകുകയിവിടിനിയരുളിന് 
പുഴയഴകെഴുതിയ മൊഴിമഴ, വഴിയില്
 
പുതുമഴയരുളിടുമരു,ളൊരുമഴവില്
 
ക്കതിരൊളിചിതറവെയതിനൊരു മിഴി നീ!
 
എന്തേ വൃത്തം? 
എന്തേ വൃത്തം? ചടുലതയുണരും സര്ഗസങ്കല്പനൃത്തം? 
ചന്തം തീര്ക്കും മൃദുലത? മധുരം, മൗനമന്ദസ്മിതാര്ദ്ര-
 
സ്പന്ദം പൂക്കും ഹൃദയവു, മഴലില്സാരസര്വസ്വ തീര്ഥ-
 
സ്നാനം നല്കും കവിതയുമറിയും ശൂന്യസങ്കല്പതല്പം?
 

എന്തേ കാവ്യം?

എന്തേ കാവ്യം? എവിടെയുമുറവിട്ടീടുമീ സത്യമെന്നില് 
സന്ധ്യാരാഗം, നിറമെഴുകഴകിന്നിര്വൃതിസ്പന്ദമാര്ദ്രം
 
സര്ഗോന്മാദപ്പുഴകളിലൊഴുകിപ്പോയിടും വേളയില്നിന്
 
ഹര്ഷോന്മാദം സ്മൃതികളിലുണരാന്, മുങ്ങുവാന്, അര്ഥതീര്ഥം!!~

 

പദലാസ്യം 
ഇതാണിതാണനുഭൂതികളില്ക്കുളി- 
രണിഞ്ഞുണര്ന്നൊരു മൃദുലപദം
 
ഇതാണുഷസ്സിനുണര്വരുളുന്നൊരു
 
കിനാവിനൂഷ്മള ലയനിനദം

പദം, പദം, പദലയലഹരി 
മൃദംഗസംഗതരംഗമദം
 
മദം, മദം, മദമനുപമമാ-
 
മനംഗസംഗമ പദചലനം
 
തരംഗരാഗരസാനുഭവം
 
മൃദംഗരാഗതരംഗലയം!
 
പദലയലഹരിയിലലിയരുതൊഴുകരു- 
തൊരുമദമതി; ലതിലനുപമ സുമമധു!
 
ലഘു പദലയമിതിലലിയുക ഗുരുവിനു
 
മിവിടിടമരുളരു, തിതു മൃഗമദമതി!!
 
അറിയുക കനവുകളൊഴുകിടുമൊരുപുഴ
 
യിതിലിനിയൊരുലയമധുരിമ, യിതു
 വിത!
കവിതയിലൊരുവിത, വിതറുകിലതു മുള-
യിടു,മതിലൊരുകതിരണിയവെ, യരി മതി! 
രസകരമിതുവിധമെഴുതുക ലഘുവിനു 
ഗുരുവരുളിടുമൊരു വര, മകകവി, തവി!!
 
പദമദമധുരിമയിതിലിനിയലിയുക
 
ഗുരുപദമവികല മനലയമറിയുക!
 
താളം മാറിലുമൊഴുകിവരും പദ- 
ലാസ്യം മനമിതിലെന്നറിയും
 
നീ നിന്നിര്വൃതിയൊഴുകിവരും മൃദു-
 
ഭാവം പദലയമായറിയും!!!
 
അലസമായലയുമ്പൊഴാണല്ലോ സംഗീത- 
മലയിടു, ന്നെന്നാവി, ലതുപകര്ന്നീടുവാന്
 
കഴിയായ്കയാല്വാനിലേക്കു നിശ്ശൂന്യതാ-
 
പഥമേറി യാത്രയാകുന്ന കാവ്യങ്ങളേ,
 
ഇവിടെ ഞാനെഴുതുന്നതൊന്നുമല്ലെന്നു ഞാ-
 
നറിയുന്നു, നിങ്ങളെ കണ്ടുമുട്ടീടുവാന്
 
കഴിയുവോരാരെന്നു മൊഴിയുമോ, തൂലിക?
 
''അതു വേറെയാരു നീയല്ലാതെ; നീ തന്നെ
 
എഴുതുന്നതെവിടെനിന്നണയുന്ന, തറിയുക,
 
ഒഴുകുന്ന പൈതൃകമറിഞ്ഞു പാടീടുക.
 
ഇങ്ങനെയിരുന്നു കുറിമാനങ്ങളെഴുതിടുകി- 
ലെങ്ങനെവരുന്നു മധുമാസ സംഗീതമെ-
 
ന്നെന്നെങ്കിലും നിനക്കറിയാനാവു, മതി-
 
നെന്നും പദാത്മഗതി തേടി, യെഴുതീടുക
 
ആത്മോപദേശദശകങ്ങളിലൂടെ നീനിന്
 
ആത്മാപ നിര്മ്മിതിയിതിന്നിമിഷാര്ധഭാവം
 
നീ കണ്ടറിഞ്ഞിടുക കണ്കളി,ലാവെളിച്ചം
 
ഞാനിന്നു നിന്നിലരുളീടുവതെന്റെ കാവ്യം!
 

 


ദൈവപൈതൃകം 
''യേശുവിന്കഥ ചൊല്ലിത്തുടങ്ങവെ
 
യേശുവിന്റെ വംശാവലി, നാമവും
 
വേദപുസ്തകത്താളിലുണ്ടെങ്കിലും
 
വേദ്യമായിടുന്നീലെനിക്കിങ്ങവ!
 

ജോസഫിന്പുത്രനല്ലാത്ത യേശുവിന്
 
വംശമേതാണു? കന്യകാമേരിതന്
 
സൂനുവായൊരെമ്മാനുവേലിന്റെ പേര്
 
യേശുവെന്നായതെങ്ങനെ? പേരതു
 
ജോസഫിട്ടതെന്നാണല്ലൊ ബൈബിളില്!
 
ജോസഫിട്ട പേര്വേണമോ ബൈബിളില്?
 

എന്തയുക്തികമാ,യസംബന്ധമായ്
 
അന്ധവിശ്വാസമിങ്ങുറപ്പിക്കുമാ-
 
റിങ്ങു ദൈവമെന്താണു തന്വാക്കുകള്
 
തങ്ങിടാനിടയാക്കിയീ ഭൂമിയില്?''
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ