2011, നവംബർ 29, ചൊവ്വാഴ്ച

ഒരു ത്രിതൈ്വക കവിത


ഒരു ത്രിതൈ്വക കവിത



പൗരോഹിത്യം - ജൂബിലി - നിസ്വത

'എന്തേ പുരോഹിതനെന്ന പദത്തിന്റെ-
യര്‍ഥം?' - പുരോഗാമി മര്‍ത്യവംശത്തിനായ്
സ്വന്തം പ്രിയം ബലി ചെയ്യുവോനാണവന്‍ !
പൗരഹിതം തിരഞ്ഞീടുവോനാണവന്‍ !!
'എന്തേ 'പ്രിയം' 'ഹിത'മെന്നിവ തമ്മിലി-
ങ്ങുള്ള വ്യത്യാസം?' - പ്രിയങ്കരമായവ
എന്നും സുഖം പകര്‍ന്നീടേണമെന്നില്ല;
എന്നുമാനന്ദമേകുന്നവയാം ഹിതം!

എന്നുമാനന്ദമാകുന്നതിന്നിന്നു 'ഞാ-
നെന്നൊരാളുണ്ടെന്നതോര്‍മിച്ചിടാതെയി-
ങ്ങുള്ളതെന്നെന്നുമുണ്ടാകേണ്ടതെന്നെന്നു-
മോര്‍മിച്ചു ജീവിക്കുകില്‍മാത്ര, മോര്‍ക്കുക!!


'ജൂബിലിയെന്നവാക്കിന്നര്‍ഥമെന്തെന്നു
വായിച്ചറിഞ്ഞിടാന്‍ പോലും തുനിഞ്ഞിടാ-
തായിരങ്ങള്‍ ചേര്‍ന്നു 'ജൂബിലിമംഗളം
ജൂബിലി മംഗളം എന്നു ഘോഷിക്കവെ
വയ്യെനിക്കിങ്ങൊരു തത്തയായീടുവാന്‍
എയ്യാതെവയ്യെനിക്കന്‍പിനാലമ്പുകള്‍ !

വര്‍ഷമേഴേഴു കഴിഞ്ഞതിന്‍ ശേഷമി-
ങ്ങെത്തുന്നൊരമ്പതാം വര്‍ഷമാണല്ലൊയീ
ബൈബിളില്‍ ജൂബിലി വത്സരം! ബൈബിളില്‍
അന്യായമില്ലാത്ത വത്സരം ജൂബിലി!!

ജൂബിലിവത്സരം ദൈവം ഫലം ത
രു-
വത്സരമെന്നാണു വായിച്ചിടുന്നു നാം
ബൈബിളി, ലൊന്നുമേ നിത്യാവകാശമായ്
വില്ക്കുവാനാവാ; പ്രവാസികള്‍ ഭൂസ്വത്തു
വീണ്ടെടുത്തോട്ടെ, ജൂബിലിവത്സരം
വിറ്റവ വീണ്ടെടുക്കാവുന്ന വത്സരം!!

എല്ലാക്കടങ്ങളും വീട്ടി, ധര്‍മാര്‍ഥമാ-
'മില്ലായ്മ' തന്‍ ധന്യഭാവമാം സ്വര്‍ഗത്തി-
ലെത്തിടാനാണല്ലൊ ജൂബിലിവര്‍ഷത്തി-
ലത്യുന്നതന്‍ തന്‍ മഹത്വ പ്രഘോഷണം!

ജൂബിലിവര്‍ഷത്തിലോര്‍മയില്‍ വയ്ക്കണം:
ഈ ബലിവേദിയില്‍ രഞ്ജിതരാണു നാം!
നാം സ്വയമെന്നപോല്‍ സ്‌നേഹിക്കെയസ്ത്രമായ്
ആത്മവിമര്‍ശനമെയ്തു പോകുന്നു ഞാന്‍ !


പൗരോഹിത്യം, ജൂബിലിവത്സര-
മെന്നിവ തമ്മിലിണങ്ങുവതെങ്ങനെ-
യെന്നിവിടിപ്പോള്‍ ഞാനറിയുന്നു:
നിസ്വതയാണതു, നിസ്വാര്‍ഥതയും!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ