2011, ഒക്‌ടോബർ 24, തിങ്കളാഴ്‌ച

കാവല്‍നായ, കാവല്‍


നീയൊരു കാവല്‍നായ
നീയൊരു കാവല്‍നായ, നിനക്കിവി-
ടില്ലേയാഹാരം?
എന്തു നിനക്കു ലഭിക്കും, തെണ്ടി-
നടന്നാലെന്നോര്‍ക്കൂ.

എങ്കിലുമോര്‍ക്കുക: പകല്‍വേളകളില്‍
നിനക്കു തുടലുണ്ട്.
തുടല്‍ നിന്‍ സുരക്ഷ നല്കാനെന്നു-
ള്ളറിവു നിനക്കുണ്ട്.
ഇതു നിന്നസ്വാതന്ത്ര്യത്തിന്നട-
യാളമതാണെന്നും
ഇതു പൊട്ടിക്കുകിലല്ലാതില്ലൊരു
സ്വര്‍ഗവുമിവിടെന്നും
മൊഴിഞ്ഞിടുന്നവര്‍ നിന്നരികില്‍ വരു-
മവരെ സൂക്ഷിക്കൂ.

വേലിതന്നെ വിളവുതിന്നുമ്പോള്‍

വേലിതന്നെ വിളവുതിന്നുമ്പോള്‍
വേല കള്ളന്നു നല്കണം: കാവല്‍!
കള്ളനുള്ളിന്റെയുള്ളിലുണ്ടല്ലോ
കള്ളമിങ്ങൊഴിവാക്കുവാന്‍ മോഹം!

കള്ളനെന്നുളള ദുഷ്‌പേരു നീങ്ങാന്‍
കള്ളനെ കാവലേല്പിച്ചിടുമ്പോള്‍
നിങ്ങളിങ്ങു വഴി തെളിക്കുന്നു
എങ്ങനെ കട്ടിടാനവന്നാകും?

ഉള്ളിലേവര്‍ക്കുമുള്ളതെന്താണ്?
കള്ളമല്ലതില്‍ നേരാണു നിത്യം.
ഉള്ളതിന്‍ വിപരീതമാം കള്ളം
ഉള്ളതല്ലെന്നതോര്‍മിക്കണം നാം!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ