2011, ജൂലൈ 20, ബുധനാഴ്‌ച

പരഹൃദയം

പരഹൃദയം
പരഹൃദയമറിയാതെയെന്തുചെയ്യുമ്പൊഴും
പരനുടെയിടത്തിലേക്കെന്നെ നയിക്കുവോന്‍
ഗുരു, ഗുരുവിനരുളുണരുമൊരു ഹൃദയതാളമായ്
ഇവിടെയൊഴുകുന്നതു പകര്‍ത്തിടാം ഞാനിനി:
''പരനെയറിയൂ, പരാപരനെയറിയാന്‍
പരഹൃദയമായ് സ്വന്ത ഹദയമറിയൂ!
അനുരാഗഭാവം ഹൃദന്തഭൂവില്‍
പരരൂപമായ് പൂക്കവേയിറുത്തി-
ട്ടൊരു ഹാരമായ് പരനു നല്കിടൂ നീ!''
പരദുഃഖ,മല്ലായ്കി,ലെന്നെങ്കിലും
സ്വയമേയറിഞ്ഞിടാന്‍ വിധിവരും നീ
ഒരു ജന്മമിനിയും ജനിച്ചിടായ്‌വാന്‍
ഇവിടിന്നു നല്കിടുന്നവസരങ്ങള്‍!
ഗുരവരുള്‍ കേള്‍ക്കുന്നു: പണ്ടുപണ്ടേ
യനുഭവി,ച്ചാസ്വദിച്ചൊരു വികാരം
പരനേകിടുന്നതിലെന്തു തെറ്റ്
ഒരു കിനാവുള്ളതു മറന്നീടണോ?
ഉയരുന്ന ചോദ്യങ്ങളൊരുകോടി ജന്മങ്ങ-
ളണയുകില്‍പ്പോലും അടങ്ങിടില്ല!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ