2011, ജൂലൈ 11, തിങ്കളാഴ്‌ച

നാലിതള്‍പ്പൂവുകള്‍

നിത്യാനന്ദ നിരാമയ നിന്നുടെ
നിത്യവസന്താരാമമതില്‍ ഞാന്‍
നിര്‍വൃതിയറിയാതെന്‍ നിര്‍വേദ-
നിലാവലയായലയുന്നവനല്ലോ!

എന്തെഴുതേണ,മനന്തമനശ്വര-
ചിന്തകളെങ്കിലു,മുള്ളിലെ നശ്വര-
ചിന്തകള്‍ ചന്തയിലെത്തിക്കും നീ
എന്തുമനശ്വരമാക്കുമെഴുത്താല്‍!

ഇനിയുമെനിക്കൊരു താളമുള്ളതില്‍ നിന്‍
കനിവരുളുന്നതു കാത്തുനിന്നിടുന്നൂ
ഹൃദയദളാലയമെന്നിലുണ്ടതില്‍ നീ
സദയമണഞ്ഞൊരു ഗീതയോതുകില്ലേ?

ഗഹനതയല്ല, മൊഴിഞ്ഞിടുന്നതെല്ലാം
ഗഗനസമാനതയായിടുമ്പൊ,ഴെന്നില്‍
ഗതമറിയുന്നവനു,ണ്ടവന്റെ വാക്കില്‍
ഗതിയറിയുന്നവനായി മാറണം നീ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ