2011, ഡിസംബർ 6, ചൊവ്വാഴ്ച

അചലന്‍


ശ്രമണന്‍ നടക്കുമ്പൊഴരുളുന്നു, 'നിന്നവന്‍
ഞാ'നെ,ന്നിതിന്നര്‍ഥമെന്ത്?
ഇവിടെ ഞാന്‍ നില്ക്കുമ്പൊഴവനരുളിടുന്നു 'നീ
നിന്നവനല്ലല്ല, സത്യം!'
നില്ക്കാത്ത നീ സത്യമരുളവെ 'നില്ക്കുവോ-        
നിന്നു ഞാ'നെന്നു മൊഴിയുമ്പോള്‍
നില്ക്കുന്ന ഞാ'നതിന്‍ പൊരുളെനിക്കരുളുമോ  
നീ'യെന്നു ചോദിച്ചിടുന്നു.

'അംഗുലീമാല, മറച്ചുവയ്ക്കാനൊന്നു-
മില്ലെനിക്കെന്നറിഞ്ഞാലും.
സര്‍വദാ നിന്ന ഞാന്‍ സര്‍വഭൂതത്തെയും      
ദണ്ഡിച്ചിടാതെ നില്ക്കുന്നോന്‍ .
സംയമം തീരെയില്ലാത്ത നീയെങ്ങനെ
നിന്നവനായിടും ചൊല്ലൂ.'





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ